Today: 22 Apr 2025 GMT   Tell Your Friend
Advertisements
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണം മസ്തിഷ്കാഘാതം മൂലമെന്ന് സംശയം
വത്തിക്കാന്‍ സിറ്റി: സൃഷ്ടാവായ ദൈവം ഫ്രാന്‍സിസ് മാര്‍പാപ്പയെ വിളിച്ചു, ജീവന്റെ ഉടമയായ പരമകാരുണികന്‍ മൂന്നാം നാള്‍ ഉയിര്‍ത്തതിന്റെ പിറ്റെന്നു തന്റെ ആടുകളുടെ വലിയ ഇടയനെയും തന്നിലേയ്ക്ക് ചേര്‍ത്തു. 88ാം വയസില്‍ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാര്‍പാപ്പയുടെ വിയോഗമെന്ന് വത്തിക്കാന്‍ അറിയിച്ചു. റോമിലെ ജെമല്ലി ആശുപത്രിയില്‍ ഒരു മാസത്തിലധികം ചികിത്സയില്‍ കഴിഞ്ഞ പാപ്പയുടെ ആരോഗ്യ നില വത്തിക്കാനിലെത്തിയ ശേഷം മെച്ചപ്പെട്ട് വരികയായിരിന്നു. ഓക്സിജന്റെ സഹായത്തോടെ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നതിനിടയിലാണ് അപ്രതീക്ഷിത വിയോഗം. ഏപ്രില്‍ 21 തിങ്കളാഴ്ച രാവിലെ നിത്യയില്‍ ചേര്‍ക്കെപ്പെട്ടെന്ന വിവരം 9:45 ന് കാമര്‍ലെംഗോ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ലോകമാസകലം വലിയ ഇടയന്റെ വിയോഗത്തില്‍ വിതുമ്പി.

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ മാര്‍പാപ്പ വിശുദ്ധ വാര ശുശ്രൂഷകളിലും പങ്കെടുത്തത് ലോകം ദൃക്സാക്ഷിയായി. ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് ബ്രോങൈ്കറ്റിസിനെ തുടര്‍ന്നു റോമിലെ ജെമെല്ലി ആശുപത്രിയില്‍ ഫ്രാന്‍സിസ് പാപ്പയെ പ്രവേശിപ്പിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാപ്പയുടെ ആരോഗ്യ നിലയില്‍ ക്രമാനുഗതമായ പുരോഗതി രേഖപ്പെടുത്തിയിരുന്നെങ്കിലും കൂടെകൂടെ ആരോഗ്യസ്ഥിതി ഗുരുതരമായതും ലോകം ഏറെ ആശങ്കയോടെയാണ് കണ്ടത്.. എന്നാല്‍ തിങ്കളാഴ്ച രണ്ട് തവണ ശ്വാസ തടസമുണ്ടായെന്നും കടുത്ത അണുബാധയും കഫകെട്ടും അനുഭവപ്പെടുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചിരിന്നു.

അതേസമയം മാര്‍പാപ്പ ഒരുപക്ഷെ മസ്തിഷ്കാഘാതം മൂലമാണ് മരിച്ചതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.ഇറ്റാലിയന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫ്രാന്‍സിസ് മാര്‍പാപ്പ ഒരുപക്ഷേ മസ്തിഷ്കാഘാതം മൂലമാണ് മരിച്ചത്.പോപ്പിന്റെ രോഗാവസ്ഥയില്‍ അദ്ദേഹത്തെ പരിചരിച്ച ജെമെല്ലി ആശുപത്രിയിലെ ഡോക്ടര്‍മാരെ ഉദ്ധരിച്ച് ലാ റിപ്പബ്ളിക്ക എന്ന പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.ഈസ്ററര്‍ ആശീര്‍വാദത്തിന്റെ പിറ്റേന്ന് അദ്ദേഹത്തിന്റെ മരണത്തിന് കാരണം ഒരു സെറിബ്രല്‍ ഹെമറാജായിരുന്നു ~ ഒരുപക്ഷേ ഒരു സ്ട്രോക്ക്. അവര്‍ പ്രഖ്യാപിച്ചു: "പാപ്പ സമാധാനപരമായി അന്തരിച്ചു. എന്നാണ് കുറിപ്പ്."ന്യുമോണിയയുടെ ഫലമായുണ്ടായ ശ്വാസതടസ്സം മരണകാരണമല്ല, അത് തുടര്‍ന്നു പറയുന്നു.

മാര്‍പ്പാപ്പയുടെ പിന്തുടര്‍ച്ചയെച്ചൊല്ലി രഹസ്യ അധികാര പോരാട്ടം ആരംഭിക്കുന്നു!
ആരായിരിക്കും പുതിയ പോപ്പ്? ഇപ്പോള്‍ പിന്തുടര്‍ച്ചാവകാശത്തിനായുള്ള അധികാര തര്‍ക്കം ആരംഭിക്കുന്നു.

തിങ്കളാഴ്ച രാവിലെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മരിച്ചത്. ഞായറാഴ്ച അദ്ദേഹം പരമ്പരാഗത ഈസ്ററര്‍ അനുഗ്രഹം "ഉര്‍ബി എറ്റ് ഓര്‍ബി" നല്‍കിയിരുന്നു.

2013 മാര്‍ച്ച് 13നാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ (ഫ്രാന്‍സിസ് പാപ്പ) പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1282 വര്‍ഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാര്‍പാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയില്‍നിന്ന് ആദ്യമായി മാര്‍പാപ്പയാകുന്ന വ്യക്തി, ജെസ്യൂട്ട് സമൂഹത്തില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ തുടങ്ങീ ഒട്ടേറെ സവിശേഷതകളുമായാണ് ഫ്രാന്‍സിസ് പാപ്പ അന്നു ആഗോള സഭയുടെ പരമാധ്യക്ഷനായി അവരോധിതനായത്.

2013 ഫെബ്രുവരി 11നാണ് ശാരീരിക അവശതകള്‍ മൂലം തിരുസഭയുടെ അന്നത്തെ അധ്യക്ഷനായിരിന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പ സ്ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2013 മാര്‍ച്ചില്‍ നടന്ന കോണ്‍ക്ളേവില്‍ സഭാ ചരിത്രത്തിലെ 266~ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദ്ദിനാള്‍ ജോര്‍ജ് മരിയോ ബര്‍ഗോളിയോയെ തെരഞ്ഞെടുത്തു. ബ്യൂണസ് ഐറീസ് ആര്‍ച്ച്ബിഷപ്പായിരുന്ന കാലഘട്ടത്തില്‍ ഒരു വാടക അപ്പാര്‍ട്ട്മെന്റില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് അദ്ദേഹം ജീവിച്ചിരുന്നത്.

വത്തിക്കാനിലെ അപ്പസ്ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഒരു പതിറ്റാണ്ടിലധികം ജീവിച്ചത്. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെ ലോകത്തിന് കാണിച്ചു തന്നു. 12 വര്‍ഷക്കാലം തിരുസഭയെ നയിച്ച ശേഷമാണ് അദ്ദേഹം നിത്യതയിലേക്ക് യാത്രയായിരിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ കത്തോലിക്കാ സഭയുടെ തലവനെ അനുസ്മരിച്ചു. വെസ്ററ്മിന്‍സ്ററര്‍ കത്തീഡ്രലില്‍ (ലണ്ടന്‍) മാര്‍പാപ്പയുടെ ഫോട്ടോയും അദ്ദേഹത്തെ അനുസ്മരിക്കുന്നു.
- dated 21 Apr 2025


Comments:
Keywords: Europe - Otta Nottathil - pope_francis_death_april_21_2025 Europe - Otta Nottathil - pope_francis_death_april_21_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
pope_francis_death_paper_published
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണപത്രം പുറത്തുവിട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
ഫ്രാന്‍സില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ അപ്പാര്‍ട്ട്മെന്റില്‍ വന്‍ തീപിടുത്തം പാസ്പോര്‍ട്ട് അടക്കം രേഖകളും വസ്ത്രങ്ങളും കത്തിനശിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
pope_francis_public_viewing_april_23_2025
മാര്‍പാപ്പയുടെ പൊതുദര്‍ശനം ബുധനാഴ്ച രാവിലെ 9 ന് ആരംഭിയ്ക്കും ; കബറടക്കം ശനിയാഴ്ച രാവിലെ 10 ന് Recent or Hot News
ലളിതം, ഉജ്ജ്വലം തീക്ഷ്ണം

മാര്‍പാപ്പയുടെ
പൊതുദര്‍ശനം ബുധനാഴ്ച രാവിലെ 9 ന് ആരംഭിയ്ക്കും
കബറടക്കം ശനിയാഴ്ച രാവിലെ 10ന്
തുടര്‍ന്നു വായിക്കുക
ചരിത്രം തിരുത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരം ഇങ്ങനെ ; എല്ലാത്തിനും കാലം സാക്ഷി Recent or Hot News
തുടര്‍ന്നു വായിക്കുക
pope_francis_death_announcement_april_21_2025
ഫ്രാന്‍സിസ് (88) മാര്‍പാപ്പാ കാലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
J_D_vance_met_pope_francis
ജെ.ഡി വാന്‍സ് മാര്‍പാപ്പയുമായി കൂടിക്കണ്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us